Posts

Showing posts from June, 2021

ധ്രുവചരിതം

Image
ധ്രുവചരിതം - പുരാണകഥകൾ, ധ്രുവചരിതം - പുരാണകഥകൾ, "ശ്രീമദ് ഭാഗവത മാഹാത്മ്യം" സ്വായംഭുവ മനുവിന്റെ പുത്രനായിരുന്നു ഉത്താനപാദ മഹാരാജാവ് . അദ്ദേഹത്തിന് സുനീതിയും സുരുചിയും എന്ന രണ്ടു ഭാര്യമാരുണ്ടായിരുന്നു. രണ്ടു ഭാര്യമാരിലും ഓരോ പുത്രന് വീതം ജനിച്ചു. സുനീതിയുടെ മകന് ധൃവനും, സുരുചിയുടെ മകന് ഉത്തമവും ആയിരുന്നു. സുരൂചി കൂടുതല് സൌന്ദര്യവതിയായതിനാല് രാജാവിന് സുരൂചിയോടും മകന് ഉത്തമനോടും കൂടുതല് സ്നേഹമുണ്ടായിരുന്നു. പക്ഷെ ബുദ്ധി കൂടുതലുള്ളത് ധൃവനുമായിരുന്നു. ഒരുദിവസം രാജാവ് രത്നസിംഹാസനത്തില് ഇരിക്കുമ്പോള് ഉത്തമന് ഓടിവന്നു രാജാവിന്റെ മടിയില് കയറിയിരുന്നു. ധൃവനും അതുപോലെയിരിക്കാന് ഇഷ്ടപ്പെട്ടെങ്കിലും സുരൂചി അതിനു കൂട്ട് നില്ക്കാതെ ധ്രുവനെ പിടിച്ചു മാറ്റുകയും, "അങ്ങനെ വേണമെങ്കില് പോയി നാരായണനെ ഭജിച്ചു വിഷ്ണു പ്രസാദിച്ചാല് എന്റെ വയറ്റില് വന്നു പിറക്കാം, പിന്നെ ഇതുപോലെ സിംഹാസനത്തില് അച്ഛന്റെ മടിയില് കയറി ഇരിക്കാം" എന്ന് താക്കീതും കൊടുത്ത് പറഞ്ഞു വിട്ടു. രാജാവാകട്ടെ തന്റെ പ്രിയതമക്ക് അഹിതമായി ഒന്നും മിണ്ടിയതുമില്ല. ധ്രുവന് കരഞ്ഞുംകൊണ്ട് പെറ്റമ്മയുടെ അടുത്തു ചെന്നു. മകനെ വാ...

ഓഷോ സെക്സ് ഗുരു

Image
#ഓഷോ 1. #സമ്പന്നന്റെ_ഗുരു അല്ലേ താങ്കൾ?? 2. #സെക്സ്_ഗുരു" എന്ന് അങ്ങയെക്കുറിച്ച് പറയാറുണ്ട്. അതിനെക്കുറിച്ച് അങ്ങേക്ക് എന്താണ് പറയാനുള്ളത്??? 1 - അതെ, കാരണം ഒരു സമ്പന്നനു മാത്രമേ എന്റെ അരികിൽ വരാൻ കഴിയൂ. എന്നാൽ ഞാൻ സമ്പന്നനെന്നു പറയുമ്പോൾ അയാൾ ഉള്ളിൽ വളരെ ദാരിദ്രനായിരിക്കുന്ന ഒരാളല്ല. സമ്പന്നൻ എന്നുപറയുമ്പോൾ ഞാൻ ഉദ്ദേശിക്കുന്നത് ധിഷണയിൽ സമ്പന്നൻ എന്നാണ്‌. ഈ ലോകത്തിന് അയാൾക്ക് നൽകാൻ കഴിയുന്ന എല്ലാം അയാൾക്കുണ്ടായിരിക്കുകയും, എന്നാൽ അത് നിഷ്ഫലമാണെന്ന് കണ്ടെത്തുകയും ചെയ്യുന്ന ഒരുവൻ എന്നർഥം. അതെ, ധനികനായ ഒരു വ്യക്തിക്കു മാത്രമേ മതാത്മകനായിതീരാൻ കഴിയുകയുള്ളൂ. ഒരു ദാരിദ്രനായ വ്യക്തിക്ക് മതാത്മകനായിതീരാൻ കഴിയില്ല എന്നല്ല ഞാൻ പറയുന്നത്., എന്നാൽ അത് വളരെ വിരളമാണ്, അത്യപൂർവ്വം. ദാരിദ്രനായ ഒരു വ്യക്തി പ്രതീക്ഷിച്ചു കൊണ്ടേയിരിക്കുന്നു, ഒരു ദാരിദ്രൻ ധനമെന്താണെന്ന് അറിഞ്ഞിട്ടേയില്ല, അയാൾ വിരക്തനായി തീർന്നിട്ടില്ല. അയാൾക്കെങ്ങനെയാണ് സമൃദ്ധികൾക്കപ്പുറം പോകാൻ കഴിയുക? അയാൾ ഇപ്പോഴും അവയിൽ നിന്ന് വിരക്തനായി...

മരണവും പുനർ ജൻമവും

Image
മരണവും പുനര്‍ജന്മവും അനാദികാലം മുതല്‍ക്കേ മനുഷ്യബുദ്ധിയെ കുഴച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസമാണ് മരണം. ഒരുപക്ഷെ ലോകത്തിലുള്ള ഒട്ടുമിക്കതത്ത്വശാസ്ത്രങ്ങളും ഉദയം ചെയ്തിട്ടുള്ളത് മരണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍നിന്നാവാം. മരണത്തിന്‍റെ രഹസ്യമന്വേഷിച്ച നചികേതസ്സിനെ പോലുള്ളവര്‍ നമ്മുടെ മുന്നില്‍ ദൃഷ്ടാന്തമായുണ്ട്. തികച്ചും സ്വസംവേദ്യമായ മരണമെന്ന വിഷയത്തെക്കുറിച്ച് എങ്ങനെയാണ് അറിയുക? എന്താണ് മരണം? അതെങ്ങനെ സംഭവിക്കുന്നു? മരണത്തിനു ശേഷം എന്താണ്? ഇത്തരം ചോദ്യങ്ങള്‍ നമ്മെ കുഴയ്ക്കുന്നതാണ്. അതീന്ദ്രിയമായ വിഷയത്തില്‍ നമുക്കുള്ള ഏക ആശ്രയം ശ്രുതിയാണ്. ഈ വിഷയത്തിലും ശ്രുതി മാത്രമാണ് നമുക്ക് വഴികാട്ടി. പല ഉപനിഷത്തുകളിലും മരണത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും മരണമെന്ന പ്രക്രിയയെ ദൃഷ്ടാന്തങ്ങളിലൂടെ കൃത്യമായി അവതരിപ്പിക്കുന്നത് ബൃഹദാരണ്യക ഉപനിഷത്തിലാണ്. യാജ്ഞവല്ക്യജനകസംവാദരൂപത്തിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. വേദാന്തദര്‍ശനപ്രകാരം ആത്മാവ് അഥവാ ചൈതന്യം ഏകവും നിത്യവും അചലവും അദ്വൈതവുമാണ്. എന്നാല്‍ അനാദിയായ മായ നിമിത്തമുള്ള ശരീരാദി ഉപാധിഭേദത്താല്‍ അത് പലതായി ജീവഭാവത്തില്‍ തോന്നുകയാണ്. ഒരേ സൂര്...

ദീക്ഷ

Image
ദീക്ഷ വടിവീശ്വരത്തു കൂടി നടക്കുമ്പോള്‍ , വീതരാഗനായി, സ്വച്ഛന്ദചാരിയായി, അന്യരുടെ ദൃഷ്ടിയില്‍ വെറും ഭ്രാന്തനെന്നു തോന്നുന്ന ഒരു പ്രാകൃതമനുഷ്യന്‍, അതേ അവധൂതമഹാത്മാവ്, എവിടെ നിന്നോ ചട്ടമ്പിസ്വാമികളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ആ മഹാത്മാവിനെ കണ്ടമാ ത്രയില്‍ത്തന്നെ ശ്രീസ്വാമികള്‍ക്കു തോന്നിയത് ഭക്തവത്സലനായ ശ്രീശരവണഭഗവാന്‍തന്നെ അവധൂതവേഷമെടുത്ത് തന്നെ അനുഗ്രഹിക്കാന്‍ എഴുന്നള്ളുകയായിരുന്നുവെന്നാണ്. ''ജാതരൂപധര'' നായ ആ അവധൂതമഹാത്മാവ്, തന്നെ അനുഗമിച്ചു വന്ന പലരേയും അകറ്റിവിട്ടിട്ട് ശ്രീസ്വാമികളുമൊന്നിച്ച് കുറേദൂരം പോയതിനുശേഷം ഒരു വിജനപ്രദേശത്തു ചെന്നിരുന്നു. ആ അവധൂതന്‍ ശ്രീസ്വാമികളെ സൂക്ഷിച്ചൊന്നു നോക്കി. ശരീരമാസകലം ഒന്നുതലോടി. ശിര സ്സില്‍ ഒന്നുരണ്ടു ചുംബിച്ചു. ചെവിയില്‍ എന്തോഒന്നു മന്ത്രിച്ചു. അഹോ! എന്തൊരത്ഭുതം! ''സ്ത്രീകള്‍ അന്തഃപുരത്തിലേക്കെന്നപോലെ ആര്യതയും ഹൃദ്യതയും മിത്രതയും സൗമ്യതയും, സര്‍വ്വജ്ഞതയും മുക്തതയും ശ്രീസ്വാമികളുടെ സമീപത്തേയ്ക്ക് ഓടിച്ചെല്ലുന്നു''. ''നല്ലമുളകളില്‍ മുത്തുമണികളെന്ന പോലെ നിര്‍മ്മലമായ അദ്ധ്യാത്മവിദ്യ അദ്ദേഹത്തിന...

ജീവിത നിലപാട്

മഹാ വിദ്യ - ശ്രീമത് ദക്ഷിണ കാളികാ-ഭാഗം -1

Image
മഹാ വിദ്യ -  ശ്രീമത് ദക്ഷിണ കാളികാ -ഭാഗം -1  ഏവർക്കും പ്രണാമം  വളരെ പ്രാധാന്യം അർഹിക്കുന്ന വിഷയം ഇവിടെ ഇന്നു അവതരിപ്പിക്കുന്നു, പലരും പറയുന്നത് കേട്ടിട്ടുണ്ട് വീട്ടിൽ കാളി പൂജ പാടില്ല, കാളിയുടെ ചിത്രങ്ങൾ വീട്ടിൽ സൂക്ഷിക്കാൻ പാടില്ല, കൂടാതെ ഉഗ്ര മൂർത്തി ആയതിനാൽ കാളിയെ ഉപാസന പാടില്ലാ എന്നും, ശ്രീ ചക്രത്തിൻ്റെ കാവൽ ദേവത മാത്രമാണ് കാളി എന്നും .അങ്ങനെ രൂപം കൊണ്ടും ഉപാസനാ രീതി കൊണ്ടും ഒരുപാട് തെറ്റിധരിക്കപ്പെട്ട മഹാ ശക്തിയാണ് ദേവി കാളി, ഇതിനെ കുറിച്ച് ഒരുപാട് നാളായുള്ള അന്വേഷണവും, ഗുരുവര്യന്മാരുടെ കൃപയും സദ് സാധകന്മാരുടെ മാർഗ്ഗ ദർശനവും ഒരു പാട് ഗ്രന്ഥങ്ങളുടെ അദ്ധ്യയനവും സർവ്വോപരി ദേവീ കൃപയും ആ ചിത് ശക്തിയുടെ പ്രേരണയാൽ ദേവിയെ കുറിച്ചു അറിയുന്നത് എഴുതുന്നു. ഇത് എഴുതും മുന്നേ ഏവർക്കും സുപരിചിതനായ മഹാ സാധകനും പരമ കാളി ഉപാസകനും ആകുന്ന ശ്രീ രാമ കൃഷ്ണ പരമഹംസരുടെ ഉപാസനാ നാളുകളിൽ നടന്ന ഒരു കഥ പറയാം  ഒരിക്കൽ ഒരു വിദേശി അദ്ദേഹത്തിൻ്റെ കാളിയിൽ ഉള്ള ഭകതി അറിഞ്ഞ് അദ്ദേഹത്തെ കാണാൻ വന്നു, ശ്രീരാമദേവനെ കണ്ട മാത്രയിൽ വിദേശി അദ്ദേഹത്തോട് ചോദിച്ചു സ്വാമി ഞാനൊരു സംശയം ചോദിക്കട്ടെ, ...

പുജാതത്വം "മാധവ്ജി "

Image
പുജാതത്വം മാധവ്ജി മന്ത്രജപവും ധ്യാനവും പൂർണ്ണമായും മാനസികക്രിയകൾ ആണല്ലോ നേരെമറിച്ചു് പൂജ എന്നത് ചില ഉപകരണങ്ങൾകൊണ്ടും സാധനസാ മഗ്രികൾകൊണ്ടും ചെയ്യേണ്ടതാണ് . അതുകൊണ്ടുതന്നെ വളരെയധികം ശാരീരികംകുടി ആയ ഒരു സാധനാക്രമമാണിതു് , സാധാരണ സാധനാ പഥത്തിൽ പ്രവേശിയ്ക്കുന്നവർ പൂജചെയ്തുകൊണ്ടാണ് ആരംഭിയ്ക്കുക . അതായതു് , അവരുടെ സാധനാക്രമത്തിൽ ശരീരത്തെക്കൂടി അവർ പങ്കെ ടുപ്പിയ്ക്കുന്നു എന്നർത്ഥം . ശരീരവുംകൂടി പങ്കെടുക്കുമ്പോൾ മനസ്സിന് പൂർണ്ണമായ കേന്ദ്രീകരണം കിട്ടുന്നുണ്ടെന്ന് അനുഭവസിദ്ധമാണ് . ശരീരത്തെ നിശ്ചലമായി ഇരുത്തി വെറുതെയിരിയ്ക്കുമ്പോഴാണ് മനസ്സിൻറ ചാഞ്ചല്യം ക്രമത്തിലധികം അനുഭവപ്പെട്ട് അനേകമനേകം ചിന്തകൾ മസ്തിഷ്കത്തിലൂടെ പരേഡ് നടത്തുന്നത് . വെറുതേയിരുന്നു മന്ത്രം ജപിയ്ക്കുമ്പോഴും ആ മന്ത്രം ചൊല്ലി നമസ്കരിക്കുമ്പോഴും ഉണ്ടാവുന്ന അനുഭവങ്ങളുടെ വ്യത്യാസം അനുഭവസ്ഥന്മാർക്കറിയുവാൻ പ്രയാസമില്ല . നമസ്കരിയ്ക്കുമ്പോൾ അനാവശ്യമായ ചിന്തകൾ മനസ്സിൽ വരുന്നില്ല . ശരീരംകൂടി ആ കർമ്മത്തിൽ ഭാഗഭാക്കാകുന്നതുകൊണ്ടാണിങ്ങനെ സംഭ വിയ്ക്കുന്നതു് . കേരള ബ്രാഹ്മണർ വൈദിക ഋക്കുകൾ ചൊല്ലി അനേകം പ്രാവശ്യം നമസ്കരിച്ചുകൊണ്ടാണ് വൈദിക...